അടിമലത്തുറ : സത്യം ചുരളഴിയുമ്പോൾ! 2
പുറമ്പോക്കു ഭവനങ്ങളുടെ പട്ടിക കളക്ടർക്ക് മുൻപ് നൽകിയിരുന്നുവോ ?
പുറമ്പോക്കു തീരത്തു മത്സ്യത്തൊഴിലാളികൾ നിർമ്മിച്ച ഭവനങ്ങൾ സംബന്ധിച്ച വിവരം കളക്ടർ ഉൾപ്പെടെയുള്ള റവന്യു അധികൃതർക്ക് മുൻപ് അറിവുണ്ടായിരുന്നോ? പട്ടയം , കൈവശാവകാശ രേഖ, വെള്ളവും വൈദ്യുതിയും എന്നിവ ആവശ്യപ്പെട്ട് കലക്ടറേയും തഹസിൽദാറിനെയും വില്ലേജ് ഓഫീസറെയും അടിമലത്തുറ ജനത, ഇടവക കമ്മിറ്റിയുടെ നേതൃത്വത്തിൽ സമീപിച്ചിരുന്നുവോ ? പുറമ്പോക്കു തീരത്തു ഭവന നിർമ്മാണം നടത്തിയവരുടെ ലിസ്റ്റ് സർക്കാരിന് നൽകിയിരുന്നുവോ ? അതോ, ഏഷ്യാനെറ് വാർത്ത വന്നതിനു ശേഷം മാത്രമാണോ ഇക്കാര്യങ്ങൾ ഉത്തരവാദപ്പെട്ടവർ അറിഞ്ഞത്?
ഇത് സംബന്ധിച്ച് ഞങ്ങളുടെ സംഘം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയവയാണ് ചുവടെ റിപ്പോർട്ട് ചെയ്യുന്നത്:
കഴിഞ്ഞ വർഷം ( 2019 ) ജൂലൈ 8 ന് അടിമലത്തുറ ജനങ്ങൾ പുറമ്പോക്ക് ഭവന നിർമ്മാണം സംബന്ധിച്ച ആവലാതികളുമായി ഇടവകയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടർക്ക് നിവേദനം നൽകിയതായി ഞങ്ങൾ കണ്ടെത്തി. ഇതോടൊപ്പം 192 കുടുംബങ്ങളുടെ ലിസ്റ്റും നൽകി. സബ് കളക്ടർ, തഹസിൽദാർ, വില്ലേജ് ഓഫിസർ, എന്നിവർക്ക് ഈ നിവേദനത്തിന്റെ കോപ്പി നൽകിയിരുന്നതായും ഞങ്ങൾക്ക് കണ്ടെത്തുവാൻ കഴിഞ്ഞു. നിവേദനത്തിന്റെ കാതലായ ഭാഗം ചുവടെ:
ഉദ്യോഗസ്ഥ അനാസ്ഥ സംഭവിച്ചുവോ ?
ഇത് സംബന്ധിച് ജില്ലാ കളക്ടർ നവംബർ ആറിന് ( 2019 ) വിളിച്ചു ചേർത്ത കോൺഫറൻസിൽ ‘കടൽത്തീര പുറമ്പോക്കു കയ്യേറ്റമുള്ള പ്രദേശം എക്സികുട്ടീവ് എഞ്ചിനീയർ ( മേജർ ) ഇറിഗേഷൻ ഡിപ്പാർട്മെൻറ് , പങ്കെടുത്തിരുന്നില്ല എന്നും, പ്രസ്തുത അസ്സാന്നിധ്യത്തിനു മുൻകൂർ അനുമതി വാങ്ങിയില്ല എന്നതിന്റെയും ഗുരുതരമായ അനാസ്ഥയുടെയും വെളിച്ചത്തിൽ കളക്ടർ പ്രസ്തുത ഉദ്യോഗസ്ഥനെതിരെ നടപടിക്ക് ശുപാർശ ചെയ്തിരുന്നതായി കോൺഫെറെൻസ് മിനിട്ട്സ് വെളിവാക്കുന്നു! പ്രസ്തുത ഭാഗം ചുവടെ:
ജില്ലാ കളക്ടർ, സബ് കളക്ടർ,, നെയ്യാറ്റിൻകര തഹസിൽദാർ, ഡെപ്യൂട്ടി തഹസിൽദാർ, വിഴിഞ്ഞം ഇൻസ്‌പെക്ടർ ഓഫ് പോലീസ്, കോട്ടുകാൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പഞ്ചായത്ത്, വില്ലേജ് ഓഫിസർ, തുടങ്ങിയ സർക്കാർ ഉദ്യോഗസ്ഥർ, തിരുവനതപുരം ലത്തീൻ അതിരൂപതയെ പ്രതിനിധീകരിച്ചു വികാരി ജനറൽ മോൺ. സി ജോസഫ്, അടിമലത്തുറ ഇടവകയെ പ്രതിനിധീകരിച്ചു ഇടവക വികാരി ഫാദർ മെൻസിൻ സൂസൈ, ഇടവക കമ്മിറ്റി സെക്രട്ടറി ശ്രീ ഫെർണാണ്ടസ് , ഇടവക കമ്മിറ്റി അംഗങ്ങൾ ആയ ശ്രീമാന്മാർ വിൻസെന്റ്, അലോഷ്യസ് , എന്നിവരും, കോട്ടുകാൽ ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർമാർ ആയ ശ്രീമതിമാർ ത്രേസ്യദാസ്, കൊച്ചു ത്രേസ്യ എന്നിവരും പങ്കെടുത്തതായി മിനിട്ട്സ് രേഖയിൽ നിന്നും വ്യക്തമാണ് .
