ഭരണഘടനയും ദേശീയ ഐക്യവും സംരക്ഷിക്കുവാനും  ജനുവരി 26 ഭരണഘടന സംരക്ഷണ ദിനമായി ആചരിക്കുവാനും കേരളത്തിലെ ലത്തീൻ മെത്രാന്മാരുടെ ഇടയലേഖനം !

ഭാരതത്തിന്റെ ഭരണഘടന സംരക്ഷിക്കുവാനും ദേശീയ ഐക്യം കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുവാനും, അതിനു വിരുദ്ധമായ പൗരത്വ നിയമത്തിനെതിരെ പ്രധിഷേധിക്കുവാനും, ജനുവരി 26 ഭരണഘടന സംരക്ഷണ ദിനമായി ആചരിക്കുവാനും കേരള ലത്തീൻ മെത്രാൻ സമിതി ഇടയലേഖനം പുറപ്പെടുവിച്ചു.
കേരള ലത്തീൻ ഏകോപന സമിതിയുടെ (KRLCC) മുപ്പത്തഞ്ചാമത്‌ ജനറൽ അസ്സംബ്ലിക്ക് മുന്നോടിയായി, ജനുവരി പത്താം തീയതി നടന്ന ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി യോഗം ചേർന്നാണ് ഈയൊരു ശക്തമായ നിലപാടിന് തീരുമാനം എടുത്തത്. ഇടയലേഖനത്തിന്റെ പ്രസക്ത ഭാഗങ്ങൾ ചുവടെ:

 

 

‘പങ്കാളിത്തം നീതി സമൂഹത്തിന്’ എന്ന പ്രമേയമാണ് സമ്മേളനം മുഖ്യചർച്ചാവിഷയ
മായി സ്വീകരിച്ചിരുന്നത്. മിണ്ടാത്തവന് അവകാശം ഇല്ല എന്നതാണ് ഇന്നത്തെ സാമൂഹിക അവസ്ഥ; – വിതരണ നീതിയെക്കുറിച്ചുള്ള ഇപ്പോഴത്തെ സങ്കല്പം. ജനസംഖ്യാനുപാതികമായ
പങ്കാളിത്തം അധികാരത്തിന്റെ വിവിധതലങ്ങളിൽ നമുക്ക് ലഭിക്കണം. ദീർഘകാലം സാമൂഹിക അവശതകൾ അനുഭവിച്ച സമൂഹമെന്ന നിലയിൽ അത് പരിഹരിക്കാൻ കൂടിയുള്ള നീതിബോധ
ത്തോടെ സമുദായത്തിന് അർഹമായ പരിഗണനയും പങ്കാളിത്തവും അധികാരത്തിൽ ലഭിക്കണം.
— കെ.ആർ. എൽ.സി.സി സമ്മേളനവും മെത്രാൻ സമിതി യാഗവും ആനുകാലിക സാമൂഹിക രാഷ്ട്രീയ വിഷയങ്ങളെ ആഴത്തിൽ അപഗ്രഥിക്കുകയായി. ട്രെകസ്തവർക്കും ക്രിസ്തീയ സ്ഥാപനങ്ങൾക്കുമെതിരേ രാജ്യത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്ന അക്രമണങ്ങളെക്കുറിച്ചുള്ള
വലിയ ആശങ്ക സമ്മേളനത്തിൽ പ്രകടിപ്പിക്കപ്പെട്ടു. കേരളത്തിൽ തന്നെ ചില സംഘടിത ഗ്രൂപ്പുകളിൽ നിന്നു സഭക്കെതിരെയും സഭാമക്കൾക്കെതിരയും ഉണ്ടാവുന്ന തുടർച്ചയായ ഗൂഢനീക്കങ്ങളും അക്രമങ്ങളും. ഗൗരവമാർന്ന പ്രശ്നങ്ങളായിത്തന്ന് പരാമർശിക്കപ്പെടുകയുമുണ്ടായി. അവയെക്കുറിച്ചൊന്നും കൃത്യമായ അന്വേഷണമോ നടപടികളോ വേണ്ടപ്പെട്ടവരിൽ നിന്നുണ്ടാകാത്തതിലുള്ള അമർഷവും പൊതുവികാരമായിരുന്നു.

പൗരത്വഭേദഗതി നിയമം

പൗരത്വനിയമഭേദഗതിക്കെതിരെ ശക്തമായ നിലപാടാണ് രണ്ടു സമ്മേളനങ്ങളും (കേരള ലത്തീൻ ഏകോപന സമിതി – KRLCC & ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി ) സ്വീകരിച്ചത്.

ജനങ്ങളെ വിഭജിക്കുന്നതാണ് ഏറ്റം വലിയ കുറ്റകൃത്യം. അതിവിപുലമായി ഇവിടെ അത് നടക്കുന്നു. പൗരത്വബിൽ ഭരണഘടനാവിരുദ്ധമാണ്. മതേതര ജനാധിപത്യസങ്കല്പത്തിന് വിരുദ്ധവുമാണ്.
‘മുസ്ലീങ്ങൾ ഒഴികെ’  എന്ന പ്രയോഗം തന്നെ ശ്രദ്ധിക്കുക. ഇത് മുസ്ലീങ്ങളുടെ മാത്രം പ്രശ്നമല്ല. സർവജനത്തിന്റെയും പ്രശ്നമാണ്. ഭരണഘടനയുടെ വിശുദ്ധിയുടെ പ്രശ്നമാണ്,
ബില്ലിന്റെ ആന്തരാർത്ഥങ്ങളും ഭരണാധികാരികളുടെയും അവരെ നിയന്ത്രിക്കുന്ന ശക്തികേന്ദ്രങ്ങ
ളുടെയും പ്രസ്താവനകളും വിലയിരുത്തുമ്പോഴും മതരാഷ്ട്രത്തിനുള്ള തയ്യാറെടുപ്പുകളാണ്
നടക്കുന്നതെന്ന് വെളിപ്പെടുന്നു. ഒരുമിച്ചുള്ള പ്രതിഷേധങ്ങളാണ് ആവശ്യം. നമുക്കുവേണ്ടത്
മതേതര ഇന്ത്യയാണ്. “ഭാരതമാതാ കീ ജയ്” നമ്മുടെ മുദ്രാവാക്യമാണ്,
— ഭരണഘടനാ പ്രകാരം ഇന്ത്യ ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതേതര ജനാധിപത്യ റിപ്പബ്ലിക്കാണ്. ഏത് മതത്തിൽ വിശ്വസിക്കാനും, ആചരിക്കാനും പ്രചരിപ്പിക്കാനും ഉള്ള അവകാശം പൗരന്മാർക്കുണ്ട്. ഇന്ത്യൻ ഭരണഘടനയിലെ അനുഛേദം 14 ഏതൊരു വ്യക്തിക്കും നിയമത്തിന്
മുന്നിൽ തുല്യതയും ഇന്ത്യയുടെ പ്രദേശത്തിനകത്ത് തുല്യ പരിരക്ഷയും ഉറപ്പ് നൽകുന്നു. ഇതുപ്രകാരം, മതം, വംശം, ജാതി, ലിംഗം അല്ലെങ്കിൽ ജനന സ്ഥലം എന്നിവയുടെ അടിസ്ഥാനതിൽ വിവേചനം പാടില്ലായെന്ന് ഭരണഘടന നിഷ്കർഷിക്കുന്നു.
– സമത്വം, സ്വാതന്ത്ര്യം, തുല്യത, നീതി എന്നിവയാണ് രാഷ്ട്രത്തിന്റെ അടിസ്ഥാന മൂല്യങ്ങൾ എന്നു ഭരണഘടനയുടെ ആമുഖത്തിൽ തന്നെ വിശദീകരിക്കുന്നുണ്ട്. ഈ മൗലിക ആദർശങ്ങൾക്കെതിരായിട്ടാണ് പൗരത്വ നിയമഭേദഗതിയെ മനസ്സിലാക്കാൻ സാധിക്കുന്നത്. ഒരു പ്രത്യക മതവിഭാഗ
ത്തോട് വിവേചനം പ്രകടിപ്പിക്കുന്നത് ഭരണഘടനയുടെ മൗലിക തത്വങ്ങൾക്ക് എതിരാണ്. അതിനാൽ പൗരത്വഭേദഗതി ബിൽ പിൻവലിക്കാൻ കേന്ദ്ര ഗവൺമെന്റ് തയ്യാറാകണം.

പൗരത്വ രജിസ്റ്റർ

 
പൗരത്വ നിയമ ഭേദഗതിയുടെ തുടർച്ചയായി രൂപപ്പെടുത്തുവാൻ പോകുന്ന പൗരത്വ രജിസ്റ്ററും
ദലിത് ആദിവാസി ന്യൂനപക്ഷ വിഭാഗങ്ങളിൽ കടുത്ത ആശങ്കയും ഭീതിയുമാണ് ഉളവാക്കുന്നത്.
2021ലെ കാനേഷുമാരി (Census ) യോടനുബന്ധിച്ചു ദേശീയ ജനസംഖ്യാ രജിസ്റ്റർ രൂപീകരണം എൻ.സി.ആറി
ന്റെ മുന്നോടിയാണെന്ന് സർക്കാർ രേഖകൾ വെളിവാക്കുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ കലാലയങ്ങൾ ഉൾപ്പടെ രാജ്യമെങ്ങും പ്രതിഷേധം ശക്തമാകുകയാണ്. ചില സംസ്ഥാനങ്ങളിൽ നടക്കുന്ന സമരങ്ങളെ അതിക്രൂരമായ വിധത്തിൽ അടിച്ചമർത്താൻ ഭരണാധികാരികളും
തൽപ്പരകക്ഷികളും ശ്രമിച്ചു വരുന്നതായി കാണാം.

ആംഗ്ലോ-ഇൻഡ്യൻ പ്രാതിനിധ്യം

രാജ്യത്തെ ആംഗ്ലോ-ഇൻഡ്യൻ സമൂഹത്തിന് ഭരണപങ്കാളിത്തം ലഭിക്കുന്നതിനുവേണ്ടി ഭരണഘടനാശില്പികൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ആർട്ടിക്കിൾ 331 ഉം 333 ഉം പ്രകാരം ലോകസഭയിലയ്ക്ക് രണ്ട് എം.പി.മാരേയും സംസ്ഥാന നിയമസഭകളിലേയ്ക്ക് ഓരോ
എം.എൽ.എ. മാരേയും നോമിനേറ്റ് ചെയ്യുന്നതിനുള്ള അധികാരം ഇൻഡ്യൻ പ്രസിഡന്റിനുണ്ടായിരുന്നു. ഈ അധികാരം അഥവാ ആംഗ്ലോ-ഇൻഡ്യക്കാർക്ക് ഭരണഘടന നൽകിയ അവകാശം കേന്ദ്ര സർക്കാർ നിയമ ഭേദഗതിയിലൂടെ നിറുത്തലാക്കിയിരിക്കയാണ്. ആയതിന് കാരണമായി കേന്ദ്രസർക്കാർ പാർലിമെന്റിൽ പറഞ്ഞത് ഇൻഡ്യയിൽ 296 ആംഗ്ലോ-ഇൻഡ്യൻ സമുദായാംഗങ്ങൾ
മാത്രമേയുള്ളൂ എന്നാണ്! യാതൊരു പഠനവും അന്വേഷണങ്ങളും ചർച്ചയുമില്ലാതെ ആംഗ്ലോ ഇന്ത്യൻ നോമിനേഷൻ ഒഴിവാക്കിയത് കടുത്ത അനീതിയാണ്. ക്രൈസ്തവരോടുള്ള മതപരമായ വിവേചനമാണിത്. ആംഗ്ലോ-ഇന്ത്യക്കാർക്കുള്ള ഈ പ്രത്യേക അവകാശം പുനസ്ഥാപിക്കണം,
ഭരണഘടനാ സംരക്ഷണദിനം
 
 
ജനുവരി 26 മഹത്തായ ഇന്ത്യൻ ഭരണ  ഘടനയുടെ സംരക്ഷണദിനമായി ആചരിക്കുവാൻ നമ്മൾ തീരുമാനിച്ചിട്ടുണ്ട്. ഭരണഘടനാശില്പികൾ രാഷ്ട്രത്തെക്കുറിച്ച കണ്ട സ്വപ്നങ്ങൾ തകർക്കുന്നതിനുള്ള ശ്രമങ്ങൾ രാജ്യത്ത് വർദ്ധിക്കുകയാണ്. രാഷ്ട്രീയ ദർശനത്തോടുകൂടി തന്നെ വിദ്യാർത്ഥി
കളും യുവജനങ്ങളും ഇന്ത്യൻ ഭരണഘടനയെക്കുറിച്ചു  ബോധവാന്മാരാകണം. അവരിൽ പൗരബാ
ധവും പൗരധർമ്മവും വളർത്തിയെടുക്കണം. ഇതിനായി ജനുവരി 26 ഞായറാഴ്ച ദിവ്യബലിക്കു
ശേഷം പൊതുവായും ബിസിസി (കുടുംബയോഗം) കളിലും മതബോധന ക്ലാസ്സുകളിലും യുവജന
-സമുദായ -സാമൂഹ്യ -സംഘടനകളുടെ യോഗങ്ങളിലും ഭരണഘടനയുടെ ആമുഖം വായിക്കുകയും ഭരണഘടന സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്യണം. തെരുവുപ്രകടനങ്ങൾക്കല്ല.
ബോധവത്കരണ പ്രക്രിയയ്ക്കാണ് നാം നേതൃത്വം കൊടുക്കേണ്ടത്. അന്നേ ദിവസം ദേശീയപതാക ഉയർത്തുകയും മതേതര ഇന്ത്യയെക്കുറിച്ചുള്ള ചിന്തകൾ പങ്കുവയ്ക്കുകയും വേണം. ഭരണഘടന
യുടെ ആമുഖം (preamble)ചുവടെ ചേർക്കുന്നു: 
 
“നമ്മൾ, ഇന്ത്യയിലെ ജനങ്ങൾ, ഇന്ത്യയെ ഒരു പരമാധികാര , സ്ഥിതിസമത്വ, മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും ഭാരതത്തിലെ എല്ലാ പൗരർക്കും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി,
ചിന്ത, ആശയാവിഷ്കാരം, വിശ്വാസം, ഭക്തി, ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം, സ്ഥാനമാനങ്ങൾ, അവസരങ്ങൾ, എന്നിവയിലുള്ള സമത്വം എന്നിവ ഉറപ്പുവരുത്തുന്നതിനും
സാഹോദര്യം എല്ലാവരിലും വളർത്തുന്നതിനും ദ്യഢനിശ്ചയം ചെയ്തുകൊണ്ട് നമ്മുടെ ഭരണ
ഘടനാസഭയിൽവച്ച്. 1949 നവംബറിന്റെ ഈ ഇരുപത്തിയാറാം ദിവസം, ഈ ഭരണഘടനയെ അംഗീകരിക്കുകയും നിയമമാക്കുകയും നമുക്കായിത്തന്നെ സമർപ്പിക്കുകയും ചെയ്യുന്നു.
മഹാത്മാഗാന്ധിയുടെ നേത്യത്വത്തിൽ അഹീംസ് ആയുധമാക്കി നമ്മൾ നേടിയ സ്വാതന്ത്ര്യം ലോകത്തിലെ ഐതിഹാസിക സംഭവവും സമാധാനസ്യഷ്ടിയ്ക്കുള്ള പുതിയ ചിന്താധാരയുമായി. മഹത്തായ ഇന്ത്യൻ ഭരണഘടന പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെയും ഡാ. ബി. ആർ.
അംബദ്കറുടെയും നേതൃത്വത്തിൽ രൂപപ്പെടുത്തുമ്പോൾ ലത്തീൻ സമുദായത്തിന്റെ മഹത്നേതാക്കളും അതിൽ പങ്കുചേർന്നിരുന്നു. ആനി മസ്കീൻ, എച്ച്. സി. മുഖർജി, ഫാ. ജെറോം
ഡിസൂസ, ഫ്രാങ്ക് അന്തോണി തുടങ്ങിയ നേതാക്കൾ നീതിയും സമാധാനവും പുലരുന്ന രാഷ്ടത്തെക്കുറിച്ചുള്ള സ്വപ്നങ്ങളാണ് ഭരണഘടനാ നിർമാണ സമിതിയിൽ പങ്കുവച്ചത്. രാഷടമനതാക്കളുടെയും ഭരണഘടനാ ശില്പികളുടെയും സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ഭരണാധികാരികൾ അതിനു വിരുദ്ധമായി പ്രവർത്തിക്കുമ്പോൾ അരുതെന്ന് പറയാനുള്ള ധൈര്യം പൗരന്റെ അവകാശമാണ്. അതുകൊണ്ട് ജനുവരി 26 ലെ ഭരണഘടനാസംരക്ഷണദിനം
ഉചിതമായി ആചരിക്കാൻ ഏവരും പങ്കുചേരണമെന്ന് മെത്രാൻ സമിതിക്കുവേണ്ടിയും കെആർ
എൽസിസിക്കു വേണ്ടിയും ഞങ്ങൾ ആഹ്വാനം ചെയ്യുന്നു.

Feature Photo courtesy Mathrubhumi